അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 08:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അനന്തപുരിയില്‍ നടക്കുന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിറന്ന് വീഴുകയും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വന്ന പത്രമാണ് ജന്മഭൂമി.

ഇന്ന് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവരാണ് അന്ന് പത്രം പൂട്ടിക്കാനായി മുന്നില്‍ നിന്നത്. ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യ പ്രേമം പറയുന്നവരുടെ യഥാര്‍ത്ഥ സ്വഭാവം അമ്പത് വര്‍ഷം മുമ്പേ തിരിച്ചറിഞ്ഞ, അടിയന്തരാവസ്ഥക്കാലത്ത് അവരുടെ ക്രൂരത നേരിട്ട പത്രമാണ് ജന്മഭൂമി. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പത്രങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണത്തിനും അധികാരത്തിനും വേണ്ടി രാഷ്‌ട്രീയക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത് ജന്മഭൂമി മാത്രമാണ്.മണ്‍മറഞ്ഞ് പോയവരുള്‍പ്പെടെയുള്ള ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്ന് ജന്മഭൂമിയെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. ഭാരതത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് പറയുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടത്തിലാണ്. മോദി വിരുദ്ധ സര്‍ക്കാരാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ഇല്ലാതാക്കാന്‍ ,അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മറച്ച് വെച്ച് ഭാരതത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ ഇതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

കഴിഞ്ഞ ദിവസം മാദ്ധ്യമ സ്വാതന്ത്രത്തിന് നേരെ വലിയൊരു കടന്ന് കയറ്റത്തിന് കേരളം വേദിയായി. ഷാജന്‍ സ്‌കറിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെ വാര്‍ത്ത നല്‍കിയെന്ന പേരില്‍ അര്‍ധ രാത്രി നടപടിയ്‌ക്ക് വിധേയനാക്കി.ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ പ്രായമായ മാതാ പിതാക്കളുടെ മുന്നിലിട്ട് പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണ് ഇത്തരത്തിലുള്ള കിരാത നടപടിക്ക് പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഓരോ പൗരന്മാരുടെയും ശബ്ദമായി മാറാന്‍ ജന്മഭൂമിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ കുമാര്‍ പണ്ടാല, ചാറ്റേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടി. വി. എംഡി എസ്. രാജശേഖരന്‍നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ നന്ദി പറഞ്ഞു.

Tags: Janmabhumi dailyUnion minister George KurianJanmabhumi Golden Jubilee
ShareTweetSendShare

More News from this section

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies