അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി: ജോര്‍ജ് കുര്യന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 08:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ജന്മഭൂമിയുടെ ദൗത്യമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അനന്തപുരിയില്‍ നടക്കുന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിറന്ന് വീഴുകയും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുകയും ചെയ്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വന്ന പത്രമാണ് ജന്മഭൂമി.

ഇന്ന് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടിയവരാണ് അന്ന് പത്രം പൂട്ടിക്കാനായി മുന്നില്‍ നിന്നത്. ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യ പ്രേമം പറയുന്നവരുടെ യഥാര്‍ത്ഥ സ്വഭാവം അമ്പത് വര്‍ഷം മുമ്പേ തിരിച്ചറിഞ്ഞ, അടിയന്തരാവസ്ഥക്കാലത്ത് അവരുടെ ക്രൂരത നേരിട്ട പത്രമാണ് ജന്മഭൂമി. സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പത്രങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണത്തിനും അധികാരത്തിനും വേണ്ടി രാഷ്‌ട്രീയക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത് ജന്മഭൂമി മാത്രമാണ്.മണ്‍മറഞ്ഞ് പോയവരുള്‍പ്പെടെയുള്ള ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഇന്ന് ജന്മഭൂമിയെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിനും പണത്തിനും വേണ്ടി പല പത്രങ്ങളും ഭരണാധികാരികളെ പുകഴ്‌ത്തിയപ്പോഴും ജന്മഭൂമി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു. ഭാരതത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് പറയുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലഘട്ടത്തിലാണ്. മോദി വിരുദ്ധ സര്‍ക്കാരാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ഇല്ലാതാക്കാന്‍ ,അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മറച്ച് വെച്ച് ഭാരതത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ ഇതാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

കഴിഞ്ഞ ദിവസം മാദ്ധ്യമ സ്വാതന്ത്രത്തിന് നേരെ വലിയൊരു കടന്ന് കയറ്റത്തിന് കേരളം വേദിയായി. ഷാജന്‍ സ്‌കറിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെ വാര്‍ത്ത നല്‍കിയെന്ന പേരില്‍ അര്‍ധ രാത്രി നടപടിയ്‌ക്ക് വിധേയനാക്കി.ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ പ്രായമായ മാതാ പിതാക്കളുടെ മുന്നിലിട്ട് പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണ് ഇത്തരത്തിലുള്ള കിരാത നടപടിക്ക് പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഓരോ പൗരന്മാരുടെയും ശബ്ദമായി മാറാന്‍ ജന്മഭൂമിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നുമ്മല്‍, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വോളിബോള്‍ താരവും മുന്‍ ഐജിയുമായ എസ്. ഗോപിനാഥ്, പൈതൃക പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ കുമാര്‍ പണ്ടാല, ചാറ്റേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍, ജനം ടി. വി. എംഡി എസ്. രാജശേഖരന്‍നായര്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ നന്ദി പറഞ്ഞു.

Tags: Janmabhumi dailyUnion minister George KurianJanmabhumi Golden Jubilee
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies