വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് കുർബാന ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തുറന്ന വാഹനത്തിൽ വത്തിക്കാൻ ചത്വരത്തിലേക്കെത്തി വിശ്വാസികളെ ആശീർവദിച്ചു. കുർബാനയുടെ ഇടയിൽ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി. വിശുദ്ധ പത്രോസിന്റെ പിൻഗാമിയായിട്ടാണ് മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമായിരുന്നു മാർപാപ്പ കുർബാനയ്‌ക്കെത്തിയത്. വിവിധ സഭാപ്രതിനിധികളും രാഷ്‌ട്രത്തലവന്മാരും ചടങ്ങിൽ പങ്കെടുത്തു.രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തിയത്.
മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി.കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലിയോ പതിനാലാമന്‍ ചുമതലയേറ്റത്.
സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.