ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് 17-കാരനെ ഗ്യാസ് സിലിണ്ടറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ഡൽഹി ഗുലാബി ബാഗിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് എത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും കുടിച്ചുകൊണ്ടിരിക്കുയായിരുന്നു പ്രതി. മുകേഷ് താക്കൂർ എന്ന 25-കാരനാണ് പ്രതി.
പ്രതാപ് നഗറിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലയടിച്ച് പൊട്ടിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസെത്തുമ്പോൾ കൗമരക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഹരിയാന സ്വദേശിയാണ് മരിച്ച 17-കാരൻ.
മുകേഷിന്റെ ഭാര്യയാണ് 17-കാരനെ ശനിയാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുരും അടുത്ത് ഇടപഴകുന്നത് ശ്രദ്ധിച്ച മുകേഷ് രണ്ടുപേരെയും കിടപ്പറയിൽ ഒരുമിച്ച് കണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പറയുന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകാൻ കാത്തിരുന്ന മുകേഷ് ഉറങ്ങിക്കിടന്ന 17-കാരന്റെ തലയ്‌ക്ക് സിലിണ്ടറിന് അടിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.