ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിനെതിരെ ഡൽഹി സർവ്വകലാശാല. സർവകലാശാലാ പ്രൊഫസർ രജ്‌നി അബ്ബി യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെയാണ് രാഹുൽ ക്യാംപസിലെത്തിയതെന്ന് ആരോപിച്ചു. സർവ്വകലാശാലയിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തെ അപലപിക്കുകയും ഇത് സർവകലാശാലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) അംഗങ്ങൾ നിരവധി വിദ്യാർത്ഥികളെ ഡിയുഎസ്‌യു സെക്രട്ടറിയുടെ മുറിയിൽ പൂട്ടിയിടും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് സർവകലാശാല ആരോപിച്ചു. സന്ദർശന വേളയിൽ ഡിയുഎസ്‌യു സെക്രട്ടറിയെ അവരുടെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി പ്രസ്താവനയിൽ പറയുന്നു.
അതേസമയം രാഹുലിന്റെ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. ഒരു സർപ്രൈസ് ഫോട്ടോഷൂട്ട് നടത്തതാണ് കോൺഗ്രസ് നേതാവ് ക്യാമ്പസിനെ സർക്കസാക്കി മാറ്റിയെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. രാജ്യത്തെ സായുധ സേനയ്‌ക്കെതിരെയും പഹൽഗാം ആക്രമണത്തെയും കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങളെപ്പറ്റി ദേഷ്യത്തോടെ ചോദ്യം ചെയ്യുന്ന ഒരു വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തായിരുന്നു ബിജെപി നേതാവിന്റെ പരാമർശം.
Today, Rahul Gandhi turned Delhi University into a circus — all for a surprise photo-op.
The campus, caught off guard, was thrown into chaos. But amidst the staged optics, the real moment came when angry students confronted him — demanding answers about his remarks on Pahalgam,… pic.twitter.com/9Uhi5CiuKV
— Amit Malviya (@amitmalviya) May 22, 2025
ഇതിനുമുൻപ് 2023 മെയ് യിലും രാഹുൽഗാന്ധി മുന്നറിയിപ്പില്ലാതെ ബിരുദാനന്തര ബിരുദ വിദ്യാർത്തുകളുടെ മെൻസ് ഹോസ്റ്റലിൽ സന്ദർശനം നടത്തി വിവാദം സൃഷിടിച്ചിരുന്നു. അന്ന് ഇസഡ്-പ്ലസ് സുരക്ഷയുള്ള ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്നുള്ള ഇത്തരമൊരു പെരുമാറ്റം അന്തസ്സിനുമപ്പുറമാണെന്ന് എന്ന് ചൂണ്ടിക്കാട്ടി ഹോസ്റ്റൽ പ്രൊവോസ്റ്റ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.