തിരുവനന്തപുരം: പാക്ചാര ജ്യോതി മൽഹോത്രയെ കേരള സർക്കാർ ടൂറിസം വകുപ്പിന്റെ പ്രമോഷനായി തെരഞ്ഞെടുത്തത് എല്ലാ വിവരങ്ങളും അറിഞ്ഞിട്ട് തന്നെയെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന പ്രധാന വ്യക്തിയാണ് ജ്യോതി മൽഹോത്രയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മനസിലായെന്നും അതിനാലാണ് അവരെ ഇവിടേക്ക് കൊണ്ടുവന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സത്യങ്ങൾ ഒരു ഭാഗത്തിരിക്കെ മന്ത്രി രോഷാകുലനായിട്ട് ഒരു കാര്യവുമില്ല. ജ്യോതി മൽഹോത്ര ഒരു വർഷമായി നടത്തിവന്ന ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളിൽ ആകൃഷ്ടനായാണ് മുഹമ്മദ് റിയാസിന്റെ വകുപ്പ് അവരെ ക്ഷണിച്ചത്.
പാകിസ്ഥാന് അനുകൂലമായി വലിയ തോതിൽ പ്രചാരണം നടത്തിവരികയായിരുന്നു ജ്യോതി മൽഹോത്ര. അവർ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട വ്യക്തിയാണെന്ന് മുഹമ്മദ് റിയാസിനും സംഘത്തിനും മനസിലായി. ജ്യോതിയുടെ പ്രചാരണങ്ങളെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് എൽഡിഎഫ് പറയുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.