തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കനത്ത സെക്യൂരിറ്റി സംവിധാനത്തിന്റെ കണ്ണ് വെട്ടിച്ച് മെറ്റ കണ്ണട ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടന്ന ഗുജറാത്ത് സ്വദേശിയെ പിടികൂടിയ രണ്ട് ക്ഷേത്രം ജീവനക്കാരെ ബിജെപി ആദരിച്ചു. ബിജെപി തിരുവനന്തപുരം (സെന്‍ട്രല്‍) ജില്ലാപ്രസിഡന്‍റ് കരമന ജയനാണ് ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചത്.
ഇവരുടെ സൂക്ഷ്മ നീരിക്ഷണവും ജാഗ്രതയുമാണ് മെറ്റ കണ്ണട ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച സുരേന്ദ്ര ഷായെ പിടികൂടാന്‍ സഹായിച്ചത്. ഉള്ളില്‍ രഹസ്യക്യാമറ ഒളിപ്പിച്ചുവെച്ച സ്മാര്‍ട്ട് ഗ്ലാസ് ആയിരുന്നു ഇയാൾ അണിഞ്ഞിരുന്നത്. ഗ്ലാസില്‍ നിന്നും വെളിച്ചം തുടര്‍ച്ചയായി പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇയാള്‍ ധരിച്ച കണ്ണട വ്യത്യസ്തമാണെന്ന് രോഹിണിയ്‌ക്കും ജയരാജിനും സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തു. നിയമലംഘനം മനസ്സിലാക്കിയ ക്ഷേത്ര ജീവനക്കാരി രോഹിണിയും, ക്ഷേത്രം ഗാർഡ് ജയരാജും ചേര്‍ന്നാണ് സുരേന്ദ്ര ഷായെ പിടികൂടിയത്.
പ്രതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ പിന്നീട് ഇവര്‍ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.















