കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശി അനീഷ് ആണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ 4 നാണ് കേസിന് ആസ്പദമായ സംഭവം. അനീഷും പെൺകുട്ടിയുടെ അമ്മയും തമ്മിൽ ബന്ധമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരിചയപ്പെട്ടത്. അനീഷിന്റെ നിർദ്ദേഷപ്രകാരം യുവതി മൂന്ന് മക്കളോടുമൊപ്പം ലോഡ്ജിൽ മുറിയെടുത്തു. പ്ലസ് ടു വിദ്യാർത്ഥിനി, ഒൻപതാം ക്ലാസ്സുകാരി, ഇളയ കുട്ടി എന്നിവരാണ് അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
ലോഡ്ജിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് മൂത്ത മകൾ കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു.
പീഡന വിവരം അധ്യാപികയോടാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അനീഷിനെതിരെ കേസെടുത്തത്.
ഇന്നലെ മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















