ന്യൂയോർക്ക്: പാകിസ്ഥാന്റെ വായ അടപ്പിച്ച് യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ. ഭീകരതയെ കുറിച്ച് ഐക്യരാഷ്‌ട്രസഭയിൽ ചർച്ച നടക്കുന്നതിനിടെ തട്ടിക്കയറിയ പാക് പ്രതിനിധിക്ക് നാല് സെക്കൻഡിൽ വെറും ഏഴ് വാക്കുകളിലാണ് ഹില്ലെൽ നോയർ മറുപടി നൽകിയത്. കാലങ്ങളായി ഭീകരത സ്പോൺസർ ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഹില്ലെൽ നോയർ പറഞ്ഞു.
ഖത്തറിലെ ഹമാസ് ഭീകരസംഘടനയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൻ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള ചർച്ചയ്‌ക്കിടെയാണ് ഹില്ലെൽ നോയറിന്റെ വാക്കുകൾ. ഖത്തർ പകൽ മധ്യസ്ഥനായും രാത്രിയിൽ ഭീകരതയെ സ്പോൺസർ ചെയ്യുന്നതായും നോയർ ആരോപിച്ചു.
പാകിസ്ഥാനിൽ ഒസാമ ബിൻ ലാദനെ വധിച്ചതിനെ ‘നീതി നടപ്പായി’ എന്ന് പ്രശംസിക്കുമ്പോൾ, തീവ്രവാദികളെ ഇല്ലാതാക്കിയതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് നോയർ ചോദിച്ചു. പരാമർശത്തിൽ പാക് പ്രതിനിധി ഇടപെട്ട് എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ഇനി നാല് സെക്കൻഡ് കൊണ്ട് പ്രസംഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കൗൺസിൽ അദ്ധ്യക്ഷൻ നോയറിനോട് പറഞ്ഞു. പിന്നാലെ പാകിസ്ഥാനെ ഭീകരതയുടെ സ്പോൺസർ രാഷ്‌ട്രമാണെന്ന് വിളിച്ച് നോയർ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു .
Today at the U.N. I asked Qatar: “If you don’t want targeted bombings on terrorists in your capital, why do you harbor terrorists in your capital? Why is your Al Jazeera serving as Hamas’ non-stop propaganda arm? Why do you act as mediator by day, and a terror sponsor by night?” https://t.co/xi2EZlC5B7 pic.twitter.com/tTghv5JK4U
— Hillel Neuer (@HillelNeuer) September 10, 2025
യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർറായ ഹില്ലെൽ നോയർ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന അഭിഭാഷകൻ കൂടിയാണ്. ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് യുഎൻ വാച്ച്. 2020-ലാണ് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സംഘടനയെ അംഗമാക്കിയത്. അന്ന് നടപടിയെ പാകിസ്ഥാൻ വിമർശിച്ചിരുന്നു.















