തൃശൂർ: കാപ്പ നിയമപ്രകാരം രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടു കടത്തിയത്.
ഇരുവരോടും കഴിഞ്ഞ ജൂൺ 16 മുതൽ ആറ് മാസക്കാലം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഹാജരായി ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു. കാപ്പ നിയമപ്രകാരമായിരുന്നു നടപടി. എന്നാൽ ഉത്തരവ് ലംഘിച്ച് ഇരുവരും മരണ വീട്ടിൽ കയറി ആക്രമണം നടത്തി, തുടർന്നാണ് ഇരുവരേയും നാടു കടത്തുന്നത്.
ഹിമയും സ്വാതിയും വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.















