ഹിജാബിൻ്റെ പേരിൽ ഭീകരാന്തരീക്ഷം; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വഴങ്ങി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും; സ്കൂളിന് മേൽ സമ്മർദ്ദം; നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വഴങ്ങി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും; സ്കൂളിന് മേൽ സമ്മർദ്ദം; നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2025, 09:46 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടികളിലേക്ക് കടന്നിട്ടില്ല. ഹിജാബ് ധരിച്ചുതന്നെ വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ ഉന്നതതലത്തിൽ സ്കൂൾ അധികൃതർക്ക് മേൽ സമ്മർദ്ദവുമുണ്ട്. ഹിജാബ് വിവാദം കൃത്യമായ ആസൂത്രണത്തോടെയാണ് എന്ന് സ്കൂൾ മാനേജ്മെന്റും പിടിഎയും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങൾ.

കഴിഞ്ഞ ദിവസം വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്.  കുട്ടികൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാം, അത് അവരുടെ സ്വാതന്ത്രമാണ്, വസ്ത്രത്തിന്റെ കാര്യത്തിൽ സ്കൂൾ മാനേജ്മെൻ്റുകൾ ഇടപെടാൻ പാടില്ലെന്ന വിചിത്ര വാദമാണ് വിദ്യാഭ്യാസമന്ത്രിയുടെ ഭാ​ഗത്ത് നിന്നുമുണ്ടായത്. മതമൗലികവാദികളുടെ ലക്ഷ്യത്തിന് വിദ്യാഭ്യാസമന്ത്രിയും വകുപ്പും കൂട്ടുനിൽക്കുകയാണ് എന്നാണ് സൂചന.

എസ്ഡിപിഐ തൃപ്പുണ്ണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റാണ് സ്കൂളിൽ വന്ന് പ്രശ്നമുണ്ടാക്കിയതെന്ന് പിടിഎ പ്രസിഡന്റ് ജോഷി പറഞ്ഞു. അവർ സ്കൂളിൽ എത്തി ആക്രോശിക്കുകയായിരുന്നു. ഇത് കണ്ട് കുട്ടികൾ ശരിക്കും ഭയന്നു.

30 വർഷമായി  നല്ലരീതിൽ പ്രവ‍ർത്തിക്കുന്ന സ്കൂളാണിത്. അതിന്റെ വിശ്വസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് പ്രദേശത്തുളള ആർക്കും മനസ്സിലാകും. കൃത്യമായി ആ കുട്ടിയെ ബ്രെയിൻ വാഷ് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കുഞ്ഞുങ്ങളെ ഉപയോ​ഗിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

കുട്ടിയെ ഇപ്പോൾ തന്നെ കയറ്റണമെന്നാണ് എഇഒയും ഡിഇഒയും  പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം വിളി വന്നിട്ടുണ്ട്.  അം​ഗീകാരം  റദ്ദാക്കുമെന്ന് പോലും ഭീഷണിയുണ്ട്. പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും പിടിഎ പ്രസിഡൻറ് പറഞ്ഞു.

സ്കൂളിൽ ആദ്യമായാണ് ഇത്തരം ഒരു പ്രശ്നമെന്ന് രക്ഷിതാക്കൾ ജനം ടിവിയോട് പറഞ്ഞു. ഇത്രയും മാസം ഇല്ലാത്ത പ്രശ്നം പെട്ടെന്ന് ക്രിയേറ്റ് ചെയ്തത് പ്രത്യേക അജണ്ട മുന്നിൽ വച്ചായിരിക്കണം. ഒരു സീൻ ക്രിയേറ്റ് ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. അതിൽ ഒരു സംശയവുമില്ല. നന്നായി പ്രവർത്തിക്കുന്ന സ്കൂളിന് ചീത്ത പേരുണ്ടാക്കാനാണ് ശ്രമമെന്ന് രക്ഷിതാവ് പറഞ്ഞു. സമ്മർദ്ദം പ്രയോ​ഗിച്ച് ഹിജാബ് അടിച്ചേൽപ്പിക്കാനാണ് നീക്കമെങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പിടിഎ ഭാരവാഹികൾ വ്യക്തമാക്കി.

Tags: schoolHijab issueKochi issue
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies