ന്യൂഡൽഹി: നാവികസേനയ്‌ക്ക് വേണ്ടിയുള്ള വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -3 വിക്ഷേപണം ഇന്ന്. വൈകിട്ട് അഞ്ചരയ്‌ക്ക് ബെംഗളൂരുവിലെ ശ്രീഹാരക്കോട്ടയിലാണ് വിക്ഷേപണം നടന്നത്. ബഹുബലി എന്നറിയപ്പെടുന്ന എൽവിഎം3-എം5 റോക്കറ്റാണ് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
4,410 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. 43.5 മീറ്റർ ഉയരമുള്ള ബാഹുബലി റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ബഹിരാകാശ പോർട്ടിലെ രണ്ടാമത്തെ വിക്ഷേപണ പാഡിലേക്ക് മാറ്റിയിട്ടുണ്ട്. എൽവിഎം3-നെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്നും വിളിക്കുന്നു. എൽവിഎം3-എം5 അഞ്ചാമത്തെ പറക്കലാണ്. സിഎംഎസ് -3 യുടെ കൗൺഡൗൺ ആരംഭിച്ചതായി ഇസ്രോ അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
2018-ൽ ഫ്രഞ്ച് ഗയാനയിലെ കൊറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഏരിയൻ -5 വിഎ -246 റോക്കറ്റിൽ ബഹിരാകാശ ഏജൻസി ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് -11 വിക്ഷേപിച്ചിരുന്നു. 5,854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -11 ഇപ്പോഴും ഇസ്രോയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.















