ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം ഭീകരാക്രമണം നടത്തിയ ശേഷം ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഭീകരർ ശ്രമിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടത്താൻ ഫണ്ട് സ്വരൂപിക്കാനും ജെയ്ഷെ നേതാക്കൾ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
സ്ത്രീകളുടെ നേതൃത്വത്തിലും ഇന്ത്യയിൽ ആക്രമണം നടത്താൻ ജെയ്ഷെ ഭീകരർ ശ്രമിച്ചു. ഭീകരൻ മസൂസ് അസ്ഹറിന്റെ സഹോദരി സാദിയയാണ് ജെയ്ഷെയുടെ വനിതാ യൂണിറ്റിനെ നയിക്കുന്നത്.
നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷാഹിന സയീദ് ആക്രമണത്തിന് ധനസഹായം നൽകിയിരിക്കാമെന്നും സൂചനയുണ്ട്. ഭീകരരുടെ താമസം, ഭക്ഷണം, വസ്ത്രം എന്നിവയ്‌ക്കായാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.















