തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ രാത്രി സംഘട്ടനത്തിലെ ആളുകളെ തിരിച്ചറിഞ്ഞു. വൈറലായ വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാടുകാരനായ പട്ടാളക്കാരനും കാമുകിയായ കൊച്ചിക്കാരിയുമാണ് ആളുകൾ നോക്കി നിൽക്കെ നടുറോഡിൽ തമ്മിലടിച്ചത്. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു.
സംഭവത്തിൽ മ്യൂസിയം പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
സംഘട്ടനത്തിൽ ഏർപ്പെട്ട രണ്ടുപേരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളായവരാണ്. പിന്നീട് ഇവർ പ്രണയത്തിലായെങ്കിലും യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. തർക്കം തമ്മിലടിയിൽ കലാശിക്കുകയായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു. വഴിയിൽ ഒറ്റക്കും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിനിടയിൽ യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണു ,തുടർന്ന് എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതൊക്കെ ദൃശ്യങ്ങളിലുണ്ട്. കണ്ടു നിന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. പിന്നീട് നാട്ടുകാര് തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പൊലീസ് വിളിച്ചു വരുത്തിയെങ്കിലും സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പൊലീസോട് പറഞ്ഞു. പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റി കേസെടുത്തു രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.















