ന്യൂഡല്‍ഹി: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഇസ്രായേൽ – ഇറാൻ സംഘര്‍ഷം കനക്കുന്നതിന് പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍(സിബിഎസ്ഇ) പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ബഹ്റൈൻ, ഇറാൻ, കുവൈത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. യുദ്ധ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. തുടര്‍ന്നുള്ള പരീക്ഷകളുടെ കാര്യത്തില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നും ഭരദ്വാജ് വ്യക്തമാക്കി.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരുന്നു.















