പാലക്കാട്: പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനൊപ്പം പന്ന്യൻ രവീന്ദ്രന്റെയും, പി സുനീർ എംപിയുടെയും പേരുകൾ പരിഗണനയിൽ. സിപിഐ പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പുതിയ പേരുകൾ ചർച്ചയ്‌ക്ക് വന്നത്.
നിലവിലെ എംഎൽഎ ആയ മുഹ്സിനും സിപിഐ നേതൃത്വവും തമ്മിൽ അസ്വാരസ്യം നിലനിൽക്കുകയാണ്. എന്നാൽ മുഹസ്സിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് സിപിഎം നിലപാട്. മുഹ്സിന് മൂന്നാം വട്ടവും അവസരം നൽകുന്നതിൽ സിപിഐക്കുള്ളിൽ ഭിന്നതയുണ്ട്. എംഎൽഎ പാർട്ടിക്ക് വിധേയൻ അല്ല എന്നാണ് ജില്ലാ ഘടകത്തിന്റെ വിമർശനം.
പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും സിപിഎമ്മിനോട് മാത്രമാണ് മമതയെന്നും അംഗങ്ങൾ തുറന്നടിച്ചു. സംഘടനയുമായി കൂടിയാലോചനയില്ല തുടങ്ങിയ വിമർശനങ്ങളും എംഎൽഎക്ക് നേരെയുണ്ട്















