വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രി വിജയിയുടെ പ്രതികാര നടപടിയിൽ  വിമർശനം ശക്തമാകുന്നു. സർക്കാരിനറെ തെറ്റായ നയങ്ങൾക്കും നടപടികളും വാർത്തയാക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് തമിഴ്നാട് സർക്കാർ നടപടിയെടുക്കുന്നു. ജനം ടിവിയുടെ തമിഴ് പതിപ്പായ തമിഴ് ജനത്തിനെതിരായ നടപടി മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ ഭയമാണ് തുറന്ന് കാട്ടുന്നത്. ദേശീയതൊയ്‌ക്കൊപ്പം അടിയുറച്ച് നിന്നു കൊണ്ട് ഇനിയും വിമർശനത്തിന്റെ മൂർച്ച കൂട്ടാനാണ് ജനം ടിവിയുടെ തീരുമാനം.

ജനം ടിവിക്ക്  പുറമേ പോളിമർ ന്യൂസ്, 24×7 അടക്കമുളള ചാനലുകൾക്കെതിരെയാണ് ടിവികെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഉമസ്ഥതയിലുള്ള കേബിൾ നെറ്റ്വർക്കിൽ നിന്നും ചാനലുകളെ നീക്കം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിൽ മുഴുനീളൻ ഡയലോഗും ആക്ഷനും കൊണ്ട് കൈയ്യടി നേടുന്ന വിജയ് വിമർശനങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. അതേസമയം, വിജയ് സ്വന്തമായി ചാനൽ തുടങ്ങാൻ പദ്ധതിയിടുന്നു എന്നും റിപ്പോർട്ടുണ്ട്.

മാദ്ധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസൽ വിമർശിച്ചത്. യുവാവായ വിജയ് അധികാരത്തിൽ വരുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് കരുതിയത്. ദേശീയതയ്‌ക്കൊപ്പം നിൽകുന്ന ജനം ടിവിക്കെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണ്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Share