തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച ചർച്ചകൾക്കിടെ വിവാദ പ്രസ്താവനയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പാർട്ടിയിലും മുന്നണിയിലും വ്യാപകമായ ചർച്ചകൾക്കുശേഷമേ മദ്യനികുതി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് രാജ്യം ഘട്ടംഘട്ടമായി നീങ്ങുകയാണെന്ന് പറഞ്ഞ മന്ത്രി, അതിനുള്ള സാമൂഹിക അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. മുൻകാല സർക്കാരുകളുടെ നയങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിവറേജസ് കോർപ്പറേഷൻ (Bevco) രൂപീകരണവും നിയന്ത്രണ നടപടികളും അന്നത്തെ തീരുമാനങ്ങളുടെ ഭാഗമായിരുന്നുവെന്നും പറഞ്ഞു.
അതേസമയം, “വീര്യം കുറഞ്ഞ മദ്യം നൽകുന്നത് അതിന്റെ ആഘാതം കുറയ്‌ക്കാനാണ്” എന്ന മന്ത്രിയുടെ പരാമർശം വിവാദമായിട്ടുണ്ട്. സമൂഹത്തിൽ മദ്യപാനികൾ ഉണ്ടെന്നും, അവർക്കായി നിയന്ത്രിതമായ രീതിയിൽ മദ്യം ലഭ്യമാക്കുന്നതാണ് നയത്തിന്റെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മുൻ മുഖ്യമന്ത്രിയായ കെ. കരുണാകരന്റെ കാലത്ത് സ്വീകരിച്ച നയങ്ങൾ മുതൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചതുവരെ ചൂണ്ടിക്കാട്ടി, മദ്യനയം ഘട്ടംഘട്ടമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മദ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും, ഇത്തരം കേസുകളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.