ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 04:42 pm IST
Facebook
Twitter
WhatsAppTelegram

ബർലിൻ: ജർമ്മനിയെ നടുക്കിയ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണക്കേസിൽ സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ് വിധിച്ച് ജർമ്മൻ കോടതി. 2024 ഡിസംബർ 20-ന് ക്രിസ്മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് മനഃപൂർവം കാർ പാഞ്ഞുകയറ്റി ആറു പേരെ കൊലപ്പെടുത്തുകയും 300-ലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയായ താലിബ് അൽ-അബ്ദുൽമോഹ്‌സന് ശിക്ഷ വിധിച്ചത്.

മാഗ്ഡെബർഗ് സംസ്ഥാന കോടതിയാണ് പ്രതിക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയത്. പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചതിനാൽ, ജർമ്മനിയിൽ സാധാരണയായി 15 വർഷത്തിന് ശേഷം ലഭിക്കാവുന്ന പരോൾ ഇളവും ഈ കേസിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

2024 ഡിസംബർ 20-ന് വൈകിട്ടായിരുന്നു ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ രക്തച്ചൊരിച്ചിൽ നടന്നത്. വാടകയ്‌ക്കെടുത്ത ബിഎംഡബ്ല്യു  കാർ അതിവേഗത്തിൽ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ  ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യയിൽ ജനിച്ച 51-കാരനായ പ്രതി 2006-ലാണ് ജർമ്മനിയിലെത്തിയത്. മനോരോഗവിദഗ്ധനായി ജോലി ചെയ്തിരുന്ന ഇയാൾ ഒറ്റയ്‌ക്കാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും മദ്യത്തിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നില്ലെന്നും കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ നിയമതർക്കങ്ങളിലുള്ള അതൃപ്തിയും പ്രതികാര മനോഭാവവുമാണ് പ്രധാന കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണയ്‌ക്കിടെ പ്രതി ചില കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കാർ ഓടിച്ച കാര്യം സമ്മതിച്ചിരുന്നു. കേസിൽ നിരവധി ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. നൂറുകണക്കിന് സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് അന്തിമ വിധി പ്രസ്താവിച്ചത്.

മാഗ്ഡെബർഗ് ആക്രമണത്തിന് പിന്നാലെ ജർമ്മനിയിൽ പൊതുസുരക്ഷ, കുടിയേറ്റ നയം, പൊതുപരിപാടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വലിയ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. രാജ്യത്തെ ക്രിസ്മസ് മാർക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളും പിന്നീട് ശക്തിപ്പെടുത്തിയിരുന്നു

Tags: german attackChristmas Market Attack
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies