സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം വഴിതെറ്റിയെന്ന വിമർശനം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച അവസാനിച്ചു. വൈകിട്ട് നാലുമണിയോടെ  ചർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  വിശദീകരണമുണ്ടായേക്കും. അതേസമയം, പരീക്ഷ പേപ്പർ ചോർച്ച തടയുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് ഇരുപക്ഷവും കൂടിക്കാഴ്ച നടത്തിയത്. സമരം ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് പൊതുജനങ്ങൾ തിരിച്ചറിഞ്ഞതോടെ സിജെപിയെ പ്രതിരോധത്തിലാക്കിയത്.
സർക്കാർ ഓഫീസുകളിലോ മന്ത്രിമാരുടെ വസതികളിലോ അല്ലാതെ നിഷ്പക്ഷമായ പൊതുവേദിയിൽ ചർച്ച നടത്തണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും ഉൾപ്പെട്ട മന്ത്രിതല സംഘമാണ് സർക്കാരിനെ പ്രതിനിധീകരിച്ചത്.

26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചർച്ച നടന്നത്. പരീക്ഷാ ചോർച്ച തടയാൻ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകാരം നൽകാനിരിക്കുകയാണ്. അതേസമയം, ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന് നേരെയുണ്ടായ ആക്രമണവും 118-ലധികം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവവും പ്രതിഷേധത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ രാഷ്‌ട്രീയ അജണ്ടകൾക്കായി ഉപയോഗിച്ചുവെന്ന വിമർശനവും ശക്തമാണ്. കനോട്ട് പ്ലേസിലും ജന്തർ മന്തറിലും ഗതാഗതവും ജനജീവിതവും തടസ്സപ്പെടുത്തിയ സംഭവങ്ങളും പ്രതിഷേധത്തിനെതിരെ പൊതുജന രോഷം ഉയരാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

Share