ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുലെന്ന് ദുബെ ആരോപിച്ചു. ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിമർശനം.
“ജിന്നയുടെ രണ്ടാം ജന്മം രാഹുൽ ഗാന്ധിയുടെ രൂപത്തിൽ സംഭവിച്ചിരിക്കുന്നു” എന്നായിരുന്നു എക്സിലൂടെയുള്ള നിഷികാന്ത് ദുബെയുടെ വാക്കുകൾ. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നുവെന്ന് തെളിയിക്കണമെങ്കിൽ കോൺഗ്രസ് ജാർഖണ്ഡ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർത്ഥി പ്രതിഷേധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ദുബെ ചോദിച്ചു. കേസിലെ പ്രധാന പ്രതിയായ ധർമേന്ദ്രയെ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നാണ് പിടിയിലായത്. അന്വേഷണം നടന്നാൽ അത് മുഖ്യമന്ത്രി ഹേമന്ത് സോറനിലേക്ക് എത്തുമെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടക്കുന്നിടത്തെല്ലാം രാഹുൽ ഗാന്ധി എത്തുന്നുണ്ട്. ഇത് ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് രാഹുൽ പ്രവർത്തിക്കുന്നത്. ജിന്നയെക്കാൾ മോശം നേതാവാണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു.