സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

Published by
ജനം വെബ്‌ഡെസ്ക്

ഇസ്ലാമാബാദ്: സിജെപി വക്താവ് അശുതോഷ് റാങ്കയുടെ മുന്‍ പ്രൊഫഷണല്‍ ബന്ധങ്ങളെച്ചൊല്ലി ചോദ്യങ്ങള്‍ ഉയരുന്നു. വാക്‌സിന്‍ അലയന്‍സായ ഗവിയുമായി റാങ്കയ്‌ക്കുണ്ടായിരുന്ന ബന്ധവും പിന്നീട് സംഘടനയെ നയിച്ച പാകിസ്ഥാന്‍ സ്വദേശിയായ സാനിയ നിഷ്താറുമായുള്ള പ്രൊഫഷണല്‍ ബന്ധവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റാങ്കയുടെ പ്രൊഫഷണല്‍ പ്രൊഫൈല്‍ പ്രകാരം 2021 മെയ് മുതല്‍ 2022 ജൂലൈ വരെ അദ്ദേഹം ഗവിയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2024 ഒക്ടോബറില്‍ സ്വതന്ത്ര, പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റായി ഗവിയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 2025 സെപ്റ്റംബര്‍ വരെ ആ ചുമതല വഹിച്ചു.

2024 ഒക്ടോബറില്‍ ഗവിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാകിസ്ഥാന്‍ സ്വദേശിയായ ഡോ. സാനിയ നിഷ്താറായിരുന്നു. 2024 മാര്‍ച്ച് 18നാണ് അവര്‍ ഗവിയുടെ സിഇഒ ആയി ചുമതലയേറ്റത്. നിഷ്താര്‍ പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധ മാത്രമല്ല. ഗവിയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് അവര്‍ പാകിസ്ഥാന്‍ സെനറ്ററായും ഫെഡറല്‍ സര്‍ക്കാരില്‍ മന്ത്രി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 മുതല്‍ 2022 വരെ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാമൂഹിക സംരക്ഷണ, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ ഫെഡറല്‍ മന്ത്രിയുടെ പദവിയിലുള്ള പ്രത്യേക സഹായിയായി നിഷ്താര്‍ പ്രവര്‍ത്തിച്ചിരുന്നു.

2013ല്‍ പാകിസ്ഥാനിലെ കാവല്‍ സര്‍ക്കാരിലും അവര്‍ ഫെഡറല്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അശുതോഷ് റാങ്കയുടെ ഗവിയിലെ പ്രവര്‍ത്തനകാലവും നിഷ്താറുമായുള്ള പ്രൊഫഷണല്‍ ബന്ധവും ചര്‍ച്ചയാകുന്നത്. റാങ്കയുടെ പ്രൊഫഷണല്‍ ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ആരോപണങ്ങളുടെ അടിസ്ഥാനവും ഔദ്യോഗികമായി വ്യക്തമാകേണ്ടതുണ്ട്.

Share