കർക്കിടകവാവുബലി; ഹൈന്ദവർ നിർബന്ധമായും ആചരിക്കേണ്ട കർമ്മം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

കർക്കിടകവാവുബലി; ഹൈന്ദവർ നിർബന്ധമായും ആചരിക്കേണ്ട കർമ്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2016, 02:02 pm IST
FacebookTwitterWhatsAppTelegram

-കാവാലം ജയകൃഷ്ണൻ  

2016 ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച കർക്കിടകവാവാണ്. പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്‌ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് മാതാപിതാക്കൾ മരിച്ചവർക്കു മാത്രം ബലിയിടാനുള്ളതാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ കർക്കിടക വാവിന്റെ പ്രത്യേകത, കർമ്മബന്ധമുള്ള ഏഴു തലമുറകൾക്കായുള്ളതാണിതെന്നതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവരും അനുഷ്ഠിക്കേണ്ടതാണ് ഇത്. തലേന്നാൾ ഒരിക്കൽ നോക്കി, കറുത്തവാവു ദിവസം ബലിതർപ്പണം നടത്തുന്നതിലൂടെ ഹൈന്ദവരുടെ കർമ്മബന്ധസങ്കൽപ്പങ്ങളിലെ ഒരു ബന്ധനത്തിന് മോക്ഷം സംഭവിക്കുകയാണെന്ന മഹത്വവുമുണ്ട്. അതായത്, പിതൃതർപ്പണമെന്നത് അങ്ങോട്ടു കൊടുക്കലല്ല, മറിച്ച് ഇങ്ങോട്ടു നേടലാണെന്നു സാരം.

ഇന്നു ഹൈന്ദവർ തങ്ങളുടെ പത്രാസും, പകപോക്കലുകളും ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് മരണവീടുകളിലാണെന്ന് തോന്നിപ്പോകുന്നു. അതും അടുത്ത ബന്ധുക്കൾ -കർമ്മം ചെയ്യേണ്ടവർ- മരിക്കുമ്പോൾ പോലും! എന്നാൽ വിഡ്ഢികളായ അവർ തിരിച്ചറിയാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്.

സമയമില്ല, തിരക്കാണ്‌, അതുമല്ലെങ്കിൽ, ജീവിച്ചിരുന്നപ്പോൾ അയാൾ പണ്ടെന്നെ നോക്കി ചിരിച്ചില്ല, പരേതന്റെ മക്കൾ പഞ്ചാരവാക്കു പറഞ്ഞില്ല തുടങ്ങിയ ന്യായവാദങ്ങൾ നിരത്തി തങ്ങളുടെ കർത്തവ്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ നഷ്ടപ്പെടുത്തുന്നത് തങ്ങളുടെ തന്നെ ശ്രേയസ്സിനെയും, മൂല്യങ്ങളെയുമാണെന്നും, അതുവഴി വിലകൊടുത്തു വാങ്ങുന്നത് വളരെ വലിയ ആത്മീയ സ്വത്വാപചയത്തെയാണെന്നും.

ജീവിച്ചിരുന്ന കാലം, അയാൾ ആരെന്നോ, എങ്ങനെ ജീവിച്ചെന്നോ, നമ്മോടെങ്ങനെ പെരുമാറിയെന്നതോ, മാനദണ്ഡമാക്കിയേയല്ല, പരേതാത്മാക്കൾക്ക് നാം നൽകാൻ ബാദ്ധ്യസ്ഥമായ തർപ്പണാദികൾ സമർപ്പിക്കേണ്ടത്. അത് മനുഷ്യന്റെ കടമയാകുന്നു. സനാതനധർമ്മം ചിട്ടപ്പെടുത്തിയിട്ടുള്ള ബലിതർപ്പണവിധാനങ്ങൾ സമഗ്രവും, ശാസ്ത്രീയവുമാണ്‌. മരിച്ചു കഴിഞ്ഞാൽ ആ ആത്മാവ്‌ പിതൃവായാണ്‌ ഗണിക്കുക. പിതൃവിന്‌ ഈശത്വവുമുണ്ട്. സർവ്വം വിധമായ ആദരവുകൾക്കും അർഹമാണ്‌ പരേതാത്മാവ്‌. മരണശേഷം ആ ആത്മാവിന്റെ നക്ഷത്രം പോലും ജന്മനക്ഷത്രമല്ല, മരിച്ച ദിവസത്തെ നക്ഷത്രമായാണ്‌ ഗണിക്കുക.

എന്നാൽ ജീവിച്ചിരുന്ന കാലത്തെ സർഗ്ഗവാസനകളുടെ അശുദ്ധികളെ കർമ്മങ്ങൾ കൊണ്ട് ശുദ്ധീകരിച്ച്, ശാസ്ത്രം അനുശാസിച്ചിരിക്കുന്ന ക്രിയകളിലൂടെ ആ ചൈതന്യത്തെ അതിന്റെ സ്ഥായീഭാവത്തിലെത്തിക്കേണ്ടത് കർമ്മാധികാരികളായ, ജീവിച്ചിരിക്കുന്നവരുടെ കടമയാണ്‌. അത് കേവലം മക്കളിൽ മാത്രം പരിമിതപ്പെടുത്തിയതല്ലെന്നു സാരം.

ശരീരം വെടിഞ്ഞ ആത്മാവിനെ, മൂന്നായി വിരിച്ച ദർഭയിൽ, നടുവിൽ നീളം കൂടി അറ്റത്തു കെട്ടോടു കൂടിയ ദർഭ (കൂർച്ചം) സുഷുമ്നാനാഡിയേയും, ഇടത്തും വലത്തും അതോടൊപ്പം വയ്‌ക്കുന്ന ദർഭകൾ ഇഡ, പിംഗള എന്നീ ജീവനാഡികളേയും പ്രതിനിധീകരിച്ച്, അതിൽ ധാതുരൂപമായ അന്നത്താൽ പിണ്ഡം സമർപ്പിച്ച്, ആ പിണ്ഡത്തിലേയ്‌ക്ക് ജീവാത്മാവിനെ ആവാഹിച്ചാണ്‌ തർപ്പണം ചെയ്യുന്നത്. എള്ള്, അഥവാ തില ആത്മരൂപവുമാണ്. അതിന്‌ ശാസ്ത്രീയതയും, സമഗ്രതയുമുണ്ട്. വായ്‌ക്കരിയിടുക മുതൽ, തുടർന്നു വരുന്ന ദിവസങ്ങളിലെ തർപ്പണാദികർമ്മങ്ങളിൽ രക്തബന്ധമുള്ള ഓരോ വ്യക്തിക്കും ഒഴിഞ്ഞു മാറാൻ കഴിയാത്ത കടപ്പാടുണ്ട്. ആ കടപ്പാട് മരിച്ചു പോയ ബന്ധുവിനോടല്ല, അവനവനോടു തന്നെയാണെന്ന് തിരിച്ചറിയാതെ ‘വിളച്ചിലെടുക്കുന്ന’ ബന്ധുവർഗ്ഗത്തെ വിഡ്ഢികളെന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിക്കണം?

ആത്മാവ്‌ ഏകവും, സർവ്വവ്യാപിത്വമുള്ളതും, ഈശ്വരാംശം തന്നെയുമെന്നിരിക്കേ, പരേതന്റെ ആത്മാവും, നമ്മിൽ കുടി കൊള്ളുന്ന ആത്മാവും ഒന്നു തന്നെ. നമ്മിൽ, ജന്മം കൊണ്ടുണ്ടായ കർമ്മബന്ധനങ്ങളുടെ മോചനം കൂടിയാണ്‌ ഇത്തരം ചടങ്ങുകളിലൂടെ നാം നിർവ്വഹിക്കുന്നത്. അഥവാ, മരണത്തിലേക്ക് അനുനിമിഷം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നാം ഓരോ പേരും, സ്വതന്ത്രരാവുന്നതിനു വേണ്ടിയുള്ള വൈദികാചരണം കൂടിയാകുന്നു ഇതെല്ലാം. അവസാനം സർവ്വതന്ത്രസ്വതന്ത്രത നേടി മരണാവസാനം മോക്ഷഗതിയിലെത്താൻ ഈ കടങ്ങളൊക്കെ നാം വീട്ടിയേ മതിയാകൂ. അതിന്‌ ആർക്കു വേണം മോക്ഷം അല്ലേ???

ഹൈന്ദവസമൂഹത്തിൽ നിന്നും, ആചാരപരവും, അനുഷ്ഠാനപരവുമായ മൂല്യങ്ങൾ അകന്നു പോയതിന്റെ പരിണിതഫലമാണ്‌ ഇന്ന് വലിയതോതിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികാപചയവും, മൂല്യച്യുതിയും. മനഃസ്സമാധാനത്തോടെ ജീവിക്കുന്നു എന്ന് നെഞ്ചിൽ കൈ വച്ചു പറയാൻ സാധിക്കുന്ന എത്ര ഹൈന്ദവകുടുംബങ്ങൾ, അല്ലെങ്കിൽ വ്യക്തികളുണ്ടാകും നമുക്കിടയിൽ? എന്താണതിനു കാരണം? മുൻപെങ്ങുമില്ലാത്ത തരത്തിൽ അസ്വസ്ഥത നമ്മെ ഗ്രസിക്കുന്നുവെങ്കിൽ, എവിടെയാണ്‌ നമുക്കു തെറ്റുന്നതെന്നു നാം ചിന്തിക്കേണ്ടതുണ്ട്. അത് മറ്റെങ്ങുമല്ല, നാം നമ്മുടെ അസ്തിത്വം പുരോഗമനമെന്നും, വിപ്ലവമെന്നുമൊക്കെ തുടങ്ങിയ ഓമനപ്പേരുകളിൽ വിളിക്കുന്ന ഹിമാലയൻ മണ്ടത്തരങ്ങൾക്കും, നാശഹേതുകമായ ആശയങ്ങൾക്കും പണയം വച്ച് പരമ്പരയാ തുടർന്നു വന്നിരുന്ന സകല മൂല്യങ്ങളെയും വലിച്ചെറിഞ്ഞിടത്തു തുടങ്ങി നമ്മുടെ നാശവും.

ആചാരങ്ങളിലേയ്‌ക്കും, മൂല്യങ്ങളിലേയ്‌ക്കും മടങ്ങാത്തിടത്തോളം നമ്മുടെ നടുവ്‌ ഒടിഞ്ഞു തന്നെ കിടക്കുമെന്നതിൽ സംശയമേതുമില്ല. ഒരു കാലത്ത് കാവുകളും, വച്ചാരാധനയും തുടങ്ങിയ വൈദികാനുഷ്ഠാനങ്ങളോടു കൂടി പുലർന്നിരുന്ന ഹൈന്ദവസമൂഹം പല കാരണങ്ങളുടേയും പേരിൽ അവയൊക്കെ കൈവിട്ടു. ഏതെങ്കിലും ജോൽസ്യനെക്കണ്ട് ഒഴിവു നോക്കി, വീട്ടുമുറ്റത്തെ കാവുകൾ ഏതെങ്കിലും ക്ഷേത്രത്തിലേയ്‌ക്ക് ആവാഹിച്ചു മാറ്റി. ഇത്തരം വിഷയങ്ങളിൽ ഏതെങ്കിലും ജ്യോതിഷികൾ അനുകൂലിക്കാതിരുന്നാൽ, അവരെ വിട്ട് ഹിതകരമായ തീരുമാനം പറയുന്ന ജോൽസ്യനെക്കൊണ്ട് ചാർത്തെഴുതിച്ചു കാര്യം കണ്ടു. കുടുംബത്തിന്റെ ആധാരമൂർത്തികളെത്തന്നെ ഇത്തരത്തിൽ ശരണാലയങ്ങളിലേയ്‌ക്കയച്ച തലമുറകൾ തങ്ങളുടെ അന്ത്യകാലവും വൃദ്ധസദനങ്ങളിലേയ്‌ക്കു മാറ്റി നടപ്പെട്ടപ്പോൾപ്പോലും, മുൻകാലജീവിതത്തിൽ സംഭവിച്ച പിഴവുകളേക്കുറിച്ചു ബോധവാന്മാരാകുന്നില്ല. വരും തലമുറയെയെങ്കിലും അതേക്കുറിച്ചു ബോദ്ധ്യപ്പെടുത്താൻ മുതിരുന്നില്ല.

ഇന്ന് ഹൈന്ദവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളുടെ അടിസ്ഥാനം തേടിപ്പോയാൽ ആചാരാനുഷ്ഠാനങ്ങളിൽ സംഭവിച്ച ഈ ഇളക്കം ശ്രദ്ധയിൽ പെടും. ആത്മീയതയോടൊപ്പം ശാസ്ത്രത്തെയും, ശാസ്ത്രാന്വേഷണങ്ങളിൽ ആത്മീയതയേയും ഇടകലർത്തിയ ഒരേയൊരു ധർമ്മപദ്ധതി ഈ ലോകത്തിൽ സനാതനധർമ്മം അഥവാ ഹിന്ദുധർമ്മം മാത്രമാണ്. അപ്ലൈഡ് സ്പിരിച്വാലിറ്റിയെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം നിത്യജീവിതത്തിൽ അനുഷ്ഠാനമായി സനാതനധർമ്മം നിർദ്ദേശിച്ചിട്ടുള്ള ഓരോ കർമ്മങ്ങളുടെയും ശാസ്ത്രീയതയും, അതിന്റെ സമഗ്രതയും വെളിവാക്കിത്തരും.

ആത്മീയവും ഭൗതികവുമായ ഉത്കർഷത്തെ പരിപോഷിപ്പിക്കുന്ന നിത്യകർമ്മങ്ങളും, തർപ്പണാദികളും മുടക്കം കൂടാതെയും ശ്രദ്ധാപൂർവ്വവും അനുശീലിക്കുന്ന ഒരു തലമുറ വ്യക്തിക്കും, കുടുംബത്തിനും, സമൂഹത്തിനും, രാഷ്‌ട്രത്തിനും മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. രാഷ്‌ട്രശ്രേയസ്സിന്റെ ധർമ്മശിലകളായ ആചാരപരതയെ പുൽകാൻ ഇനിയും അമാന്തിച്ചു കൂടാ…

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies