ന്യൂഡൽഹി : ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ളാദേശിന്റെ പിന്തുണ. പാകിസ്ഥാൻ ബംഗ്ളാദേശിൽ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്ന് ബംഗ്ളാദേശ് വ്യക്തമാക്കി . കിഴക്കൻ പാകിസ്ഥാനിൽ തങ്ങൾക്കെതിരേ സ്വീകരിച്ച അതേ നയമാണ് പാകിസ്ഥാൻ ബലൂചിസ്ഥാനിൽ സ്വീകരിക്കുന്നതെന്നും ഭാരതം സന്ദർശിച്ച ബംഗ്ളാദേശ് ഇൻഫർമേഷൻ മന്ത്രി ഹസനുൽ ഹഖ് ഇനു കൂട്ടിച്ചേർത്തു
1971 ലെ ആഭ്യന്തരയുദ്ധത്തിൽ പാകിസ്ഥാൻ പാഠം പഠിച്ചിട്ടില്ല . ബലൂച് ദേശീയവാദത്തോട് അതി ക്രൂരമായ രീതിയിലാണ് പാകിസ്ഥാൻ പെരുമാറുന്നത് . മനുഷ്യാവകാശ ധ്വംസനങ്ങളും ക്രൂരമായ നരഹത്യകളും അരങ്ങേറുന്നുണ്ട് . ഇനു ചൂണ്ടിക്കാട്ടി.ബലൂചിസ്ഥാനെ സംബന്ധിച്ച് ഉടൻ തന്നെ ബംഗ്ളാദേശ് ഔദ്യോഗിക നയം രൂപീകരിക്കുമെന്നും ബലൂച് സ്വാതന്ത്ര്യ വാദത്തെ പിന്തുണയ്ക്കാൻ തീർത്തും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നും ഇനു വ്യക്തമാക്കി.
ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ചത്. ബലൂച് സ്വാതന്ത്ര്യ സമര നേതാക്കൾ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.