ലക്‌നൗ: രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 7 മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിയിലെ ക്ഷത്രത്തിൽ ദർശനത്തിനെത്തിയത്.
ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ശ്രീരാമജന്മഭൂമി തീർത്ഥട്രസ്റ്റ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. രാംലല്ലയെ സാഷ്ടാംഗം പ്രണാമം ചെയ്താണ് പ്രധാനമന്ത്രി അനുഗ്രഹം തേടിയത്. ബാലകരാമന്റെ ദർശനത്തിനെത്തിയ ഭക്തർക്ക് അസൗകര്യങ്ങളൊന്നും വരുത്താതിരിക്കാനും പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
” അയോദ്ധ്യയിലെ ജനങ്ങളുടെ മനസ് ശ്രീരാമചന്ദ്രനെ പോലെ വിശാലമാണ്. എനിക്ക് അനുഗ്രഹം നൽകാൻ അയോദ്ധ്യാ നഗരിയിലെത്തിയ എല്ലാ ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു”.- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
#WATCH | Prime Minister Narendra Modi offers prayers at the Ram Janmabhoomi Temple in Ayodhya, Uttar Pradesh.
This is PM Modi’s first visit to Ayodhya after the Ram Lalla idol’s consecration on January 22, 2024. pic.twitter.com/IqaynZOnil
— ANI (@ANI) May 5, 2024
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ‘ഓം’ എന്ന് പുഷ്പങ്ങളാൽ എഴുതുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും പൂക്കൾ കൊണ്ടുള്ള അമ്പും വില്ലും നിർമിച്ചിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള കുർത്തയും അതിനു മുകളിൽ കശ്മീരി പശ്മിനയുമായിരുന്നു പ്രധാനമന്ത്രി അണിഞ്ഞിരുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം സുഗ്രീവ കോട്ട മുതൽ ലതാ ചൗക്ക് വരെ സംഘടിപ്പിച്ച റോഡ് ഷോയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പങ്കെടുത്തു.