ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്‍റീനയ്‌ക്ക് അപ്രതീക്ഷിത തോൽവി. ബൊളീവിയയോടാണ് ഫുട്ബോൾ രാജാക്കന്മാർ അടിയറവ് പറഞ്ഞത്. അപമര്യാദയായി പെരുമാറിയതിന്‍റെ പേരിൽ സൂപ്പർതാരം ലയണൽ മെസ്സിയെ നാല് മത്സരങ്ങളിൽ നിന്നും വിലക്കിയ ശേഷമുളള ആദ്യമത്സരത്തിലാണ് അർജന്‍റീനയ്‌ക്ക് ദയീനിയ തോൽവി.
എതിരില്ലാത്ത രണ്ട് ഗോളിനാണ് ബൊളീവിയ ജയിച്ചത്. ജുവാൻ കാർലോസ്, മാർസലോ മാർട്ടിൻസ് എന്നിവരാണ് ബൊളീവിയ്‌ക്കായി ഗോൾ നേടിയത്.
തോൽവിയോടെ സൗത്ത് അമേരിക്കൻ ഗ്രൂപ്പിൽ അർജന്‍റീന നാലാമതായി. ഗ്രൂപ്പിൽ കൊളംബിയയും ഉറുഗ്വേയും അർജന്‍റീനയ്‌ക്ക് മുകളിലാണ്.