ന്യൂഡൽഹി : അഞ്ജു ബോബി ജോർജ്ജിന്‍റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാകാനുള്ള സാധ്യതകൾ തെളിയുന്നു. 2004 ഏതൻസ് ഒളിംപിക്സിൽ അഞ്ചാം സ്ഥാനം നേടിയ അഞ്ജുവിന് വെള്ളി മെഡൽ ലഭിച്ചേക്കും.
ഏതൻസിൽ മെഡൽ നേടിയ മൂന്ന് താരങ്ങൾക്കെതിരെയും ഉത്തേജക വിവാദം ഉയർന്നിരുന്നു. എന്നാൽ ഇവർ ഉത്തേജക പരിശോധനയിൽ വിജയിച്ചിരുന്നു. അതേസമയം തുടർന്ന് നടന്ന ടൂർണമെന്റുകളിൽ ഇവർ മരുന്നടിക്ക് പിടിയിലായിരുന്നു. ഇവർക്ക് ലഭിച്ച മെഡലുകൾ തിരിച്ചെടുത്തതുമില്ല.
എന്നാൽ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും സംയുക്തമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്കും അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണും അഞ്ചാം സ്ഥാനത്ത് അഞ്ജുവും ആറാം സ്ഥാനത്ത് ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണുമായിരുന്നു ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് സ്ഥാനക്കാർ അയോഗ്യരാക്കപ്പെട്ടാല്‍ ബ്രോണ്‍വിന് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ജെയ്ഡിന് വെങ്കലവും ലഭിക്കും.