ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിൽ പിവി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.
ആദ്യസെറ്റ് 21-18ന് സിന്ധു സ്വന്തമാക്കി എന്നാൽ രണ്ടാം സെറ്റ് 14-21 ന് കൈവിട്ട ശേഷം മൂന്നാം സെറ്റ് 21-14ന് സ്വന്തമാക്കിയായിരുന്നു സിന്ധുവിന്റെ ജയം. റിയോയിൽ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷ അവസാനിപ്പിച്ച കരോളിന മരീനാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.
ക്വാർട്ടർ ഫൈനലിൽ സൂപ്പർ താരം സൈന നെഹ് വാളിനെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയെ സിന്ധു പരാജയപ്പെടുത്തിയത്.