ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. ഫൈനലിൽ റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷ തകർത്ത കരോളിന മാരിനെയാണ് സിന്ധു തോൽപ്പിച്ചത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു കരോളിനെ തകർത്തത്. ആദ്യസെറ്റ് 21-19നും രണ്ടാമത്തെ സെറ്റ് 21-16നും സ്വന്തമാക്കിയാണ് സിന്ധുവിന്റെ ജയം. സിന്ധുവിന്റെ രണ്ടാം സൂപ്പർ സീരീസ് കിരീടമാണിത്.
ക്വാർട്ടറിൽ സൂപ്പർതാരം സൈന നെഹ് വാളിനെയും സെമിയിൽ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനിനെയും തോൽപ്പിച്ചായിരുന്നു സിന്ധു ഫൈനലിൽ പ്രവേശിച്ചത്.