ആന്റിഗ്വ : നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി.വെസ്റ്റ് ഇൻഡീസിനോട് പതിനൊന്ന് റൺസിനാണ് ഇന്ത്യ തോറ്റത്.വിൻഡീസിനായി നായകൻ ജേസൺ ഹോൾഡർ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് പരമ്പരയിലെ ആദ്യ വിജയം തേടിയാണ് ഇറങ്ങിയത്. ലെവിസിന്റെയും ,കെ എ ഹൊപ്പിന്റെയും ഓപ്പണിഗ് കൂട്ടുകെട്ടാണ് വിൻഡീസിന് തുണയായത്.ഇരുവരും 35 റൺസ് വീതം എടുത്തു.പിന്നീട് സ്ഥിരതയുള്ള ബാറ്റിങ് പുറത്തെടുക്കാനായില്ലങ്കിലും നിശ്ചിത ഒാവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. 3 വിക്കറ്റ് വീഴ്ത്തി ഹാർദ്ദിക് പാണ്ഡ്യയും,രണ്ട് വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും,കുൽദീപ് യാദവും മികച്ച ഫോം പുറത്തെടുത്തു.
മറുപടി ബാറ്റിങിൽ രഹാനെയും,ധോണിയും അർദ്ധ സെഞ്ച്വറി തികച്ചെങ്കിലും കരകയറാനായില്ല.രണ്ട് ബോൾ ബാക്കി നിൽക്കെ വിൻഡീസ് ബൗളിംഗിന് മുൻപിൽ 11 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്.വിൻഡീസ് താരം ജൊ ഹോൾഡറാണ് മാൻ ഒാഫ് ദ മാച്ച്.