ഡെർബി : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാലാം ജയം . പൊരുതി നോക്കിയ ശ്രീലങ്കയെ 16 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത് . നിശ്ചിത 50 ഓവറിൽ 233 റൺസെടുക്കേണ്ടിയിരുന്ന ശ്രീലങ്കയുടെ പോരാട്ടം 50 ഓവറിൽ 216 റൺസിൽ ഒതുങ്ങിയതോടെയാണ് ഇന്ത്യൻ വിജയം സാദ്ധ്യമായത്.
നേരത്തെ ടോസ് നേടിയ ക്യാപ്ടൻ മിതാലി രാജ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദീപ്തി ശർമയുടേയും മിതാലി രാജിന്റെയും അർദ്ധസെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത് . കരിയറിലെ നാൽപ്പത്തിയെട്ടാം അർദ്ധ സെഞ്ച്വറിയാണ് മിതാലിയുടേത് .
മറുപറ്റി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി സുരഗിക 61 റാൺസ് നേടിയെങ്കിലും മറ്റ് മുൻനിരക്കാർ വലിയ ഇന്നിംഗ്സ് കളിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഹൻസിക 29 റൺസും സിരിവർദനെ 37 റൺസും നേടി. ജുലൻ ഗോസ്വാമിയും പൂനം യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 78 റൺസെടുത്ത ദീപ്തി ശർമയാണ് പ്ളെയർ ഓഫ് ദി മാച്ച് .