കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ലാവിയര്‍ സെപ്പി. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സ്റ്റേഡിയത്തിലുള്ള ടിക്കറ്റ് വില്‍പ്പന അനുവദിക്കാത്തതെന്നും സെപ്പി കൊച്ചിയില്‍ പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായുള്ള പരിശോധനയ്ക്കായി കൊച്ചിയിലെത്തിയപ്പോഴാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ 80 ശതമാനവും പൂര്‍ത്തിയായതായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ടൂര്‍ണമെന്റ് ഡയറക്ടര്‍ ലാവിയര്‍ സെപ്പി പറഞ്ഞത്.
പെയിന്റടി പോലുള്ള ചെറിയ ചെറിയ ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരുക്കങ്ങള്‍ക്കായി 17 കോടി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച സെപ്പി സൗന്തര്യ വത്കരണത്തോടൊപ്പം സുരക്ഷാ കാര്യങ്ങള്‍ക്കും ഈ തുക ചെലവഴിക്കണമെന്നും വ്യക്തമാക്കി. സുരക്ഷ മുന്‍ നിര്‍ത്തിയാണ് സ്റ്റേഡിയത്തിന് സമീപം ടിക്കറ്റ് കൗണ്ടറുകള്‍ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി ലോഗോ പ്രകാശനവും ടൂര്‍ണമെന്റിന്റെ പ്രമോഷണല്‍ ജോലികളിലുമായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനോടനുബന്ധിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കനുവദിച്ച പ്രത്യേക വര്‍ക് ഷോപ്പും കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്നു.