ന്യൂഡൽഹി : മെഡീക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാനസർക്കാറിന് തിരിച്ചടി. സ്വാശ്രയ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള പ്രവേശനഫീസ് കുത്തനെ കൂട്ടി സുപ്രീം കോടതി. 11 ലക്ഷം രൂപവരെ ഈടാക്കി പ്രവേശ്നം നടത്താൻ മാനേജ്മെന്റുകൾക്ക് അനുമതി നല്കി. തീരുമാനം ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിർണയ സമിതി തീരുമാനിച്ച് അഞ്ചു ലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഇടക്കാല ഉത്തരവിനെതിരെയാണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹർജ്ജിയിൽ മാനേജ്മെന്റുകൾക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷത്തിൽ നിന്ന് 11 ലക്ഷം രൂപവരെ താത്കാലിക ഫീസാസി ഈടാക്കാൻ അനുമതി നല്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ കേരള ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരും വരെ യുള്ള താത്കാലിക ഉത്തരവാണിത്. ആയതിനാൽ വർദ്ധിപ്പിച്ച തുകയായ 6 ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയായും നേരത്തേ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ പണമായും നല്കാം.
പണമായി മുഴുവൻ തുകയും വിദ്യാർത്ഥികൾ നല്കുകയാണെങ്കിൽ അധികമായ 6 ലക്ഷം രൂപ പ്രത്യേക ബാങ്ക് അകൗണ്ടിൽ സൂക്ഷിക്കാനും സുപ്രീം കോടതി മാനേജ്മെന്റുകളോട് നിർദ്ദേശിച്ചു. അഞ്ചു ലക്ഷത്തിൽ നിന്നുള്ള വൻ വർദ്ധനവ് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്‘.