തിരുവനന്തപുരം : ബോണക്കാട് വിലക്ക് മറികടന്ന് കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ അതിക്രമം . സർക്കാർ ഭൂമിയിൽ കുരിശുനാട്ടിയ ജനക്കൂട്ടം പൊലീസുകാരെയും വനം വകുപ്പുദ്യോഗസ്ഥരേയും മർദ്ദിച്ചു.
ഉച്ചയ്ക്ക് ശേഷമാണ് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഒരു സംഘം ബോണക്കാട് എത്തിയത് . ബോണക്കാട് പള്ളിക്ക് സമീപം ഇവരെ തടഞ്ഞെങ്കിലും പൊലീസുകാരെയും വനം വകുപ്പുദ്യോഗസ്ഥരേയും സംഘം മർദ്ദിച്ചു . തുടർന്ന് പൊലീസ് വലയം മറികടന്ന യൂത്ത് മൂവ്മെന്റ് പ്രവർത്തകർ സർക്കാർ ഭൂമിയിൽ കുരിശുനാട്ടുകയായിരുന്നു.
ബോണക്കാട് കുരിശ് തകർത്ത സംഭവത്തിൽ സർക്കാരിനെതിരെ രാവിലെ പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു . സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇടയ ലേഖനത്തിലുണ്ടായിരുന്നത് .സംസ്ഥാനത്ത് വന നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള കുരിശാണെന്നാണ് സഭയുടെ അവകാശ വാദം