കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കൊളംബോ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ തകർപ്പൻ ജയം. 376 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 207 റൺസിന് എല്ലാവരും പുറത്തായി.
രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബൂമ്രയും ഹർദ്ദിക് പാണ്ഡ്യയും, കുൽദീപ് യാദവുമാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്. 70 റൺസ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ജയത്തോടെ അഞ്ച് ഏകദിനങ്ങലുടെ പരമ്പര ഇന്ത്യ 4-0 ന് ലീഡ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 375 റൺസ് നേടിയത്. നായകൻ വിരാട് കോഹ്ലിയുടേയും ഓപ്പണർ രോഹിത് ശർമയുടേയും സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. കോഹ്ലിയുടെ കരിയറിലെ 29-ാം സെഞ്ച്വറിയാണ് കൊളംബൊയിൽ പൂർത്തിയാക്കിയത്.
കോഹ്ലി 131 ഉം, രോഹിത് ശർമ 104 ഉം റൺസ് എടുത്തു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 168 പന്തിൽ 219 റൺസ് കൂട്ടിച്ചേർത്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ശ്രീലങ്കയ്ക്ക് മത്സരം ജയിച്ചേ തീരു.