ന്യൂഡൽഹി: രാജ്യത്ത് പവർകെട്ട് സമ്പൂർണ്ണമായി നിരോധിയ്ക്കാൻ കേന്ദ്രസർക്കാർ തിരുമാനിച്ചു. 2019 ൽ രാജ്യം സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിയ്ക്കുന്നതോടൊപ്പമാണ് പവർകട്ട് നിയമം മൂലം ഇല്ലാതാകുക. പവർകട്ട് നിരോധിയ്ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.
കെഎസ്ഇബി അടക്കമുള്ള വൈദ്യുത വിതരണ കമ്പനികൾക്ക് അവരുടെ നിഖണ്ഡുവിൽ നിന്ന് പവ്വർ കട്ട് എന്ന വാക്ക് നീക്കം ചെയ്യാം. കാരണം 2019 എപ്രിലിനു ശേഷം പവർ കട്ട് ഉണ്ടായാൽ വൻ തുക വിതരണ എജൻസികൾ നഷ്ടപരിഹാരം നൽകേണ്ടിവരും. 2018 അവസാനം ആരംഭിയ്ക്കുന്ന സൗഭാഗ്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ രാജ്യത്ത് പവർകട്ട് നിരോധിയ്ക്കാൻ തിരുമാനിച്ചത്.
ഈ ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രാഥമിക ചിലവുകൾക്കായ് 16,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഇരുപത്തിനാല് മണിയ്ക്കൂറും മുടങ്ങാത്ത വൈദ്യുതി 2018 അവസാനം മുതൽ തന്നെ ഉറപ്പാക്കണം എന്നാണ് വൈദ്യുത വിതരണ എജൻസികൾക്കുള്ള കേന്ദ്രസർക്കാർ നിർദ്ദേശം.
2019 എപ്രിൽ ഒന്നു മുതൽ തുടർച്ചയായി വൈദ്യുതി ലഭ്യമാക്കുക എന്നത് വിതരണ ഏജൻസികളുടെ നിയമപരമായ ബാധ്യതയാകും. വൈദ്യുത ബില്ലിംഗിലെ അശാസ്ത്രീയതകൾ പൂർണ്ണമായി ഒഴിവാക്കുന്ന നടപടികളും 2019 സാമ്പത്തിക വർഷ ആരംഭം പൂർത്തിയാക്കാനും കേന്ദ്രസർക്കാർ തിരുമാനിച്ചിട്ടുണ്ട്.
പവർകട്ട് നിരോധിയ്ക്കാനുള്ള തിരുമാനം ഇതിനകം കേന്ദ്രം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വിതരണ ഏജൻസികളെയും അറിയിച്ചു കഴിഞ്ഞു. വൈദ്യുത ബില്ലുകളിലെ സബ്സിഡികൾ 2019 എപ്രിലിൽ മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാകും രാജ്യത്ത് ഉപഭോക്താക്കൾക്ക് നൽകുക എന്നും ഊർജ്ജമന്ത്രാലയം വ്യക്തമാക്കി