റിയാദ് : സൗദി അറേബ്യയിൽ പെട്രോളിതര വരുമാനത്തിൽ വർധന.പുതു വർഷത്തോടെ ജീവിത ചെലവ് കൂടാൻ സാധ്യത.പെട്രോളിയം ഉൽപ്പന്നങ്ങൾക്കും വില വധിപ്പിക്കാൻ തീരുമാനം.കുറഞ്ഞ വേതനമുള്ള വിദേശ കുടുംബങ്ങൾ മടങ്ങി പോകേണ്ടി വരും.
സൗദിയിൽ ഡീസൽ, പെട്രോൾ നിരക്കുകൾ ഉടൻ കൂടുമെന്നാണ് അറിയുന്നത്.അടുത്ത മാസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.2018 ജനുവരിയോടെ പെട്രോൾ, ഡീസൽ നിരക്കുകളും,വിമാന ഇന്ധന നിരക്കുകളും, നിത്യോപയോഗ ചെലവുകളും കുത്തനെ ഉയരുമെന്നാണ് സൂചനകൾ.അങ്ങനെ വരുമ്പോൾ കുറഞ്ഞ വേതനം പറ്റുന്ന വിദേശികളുടെ കുടുംബങ്ങളെ സ്വദേശങ്ങളിലേക്ക് അയക്കേണ്ടി വരും.
ഊർജ ഉൽപന്നങ്ങൾക്കുള്ള സബ്സിഡികൾ പടിപടിയായി എടുത്തുകളയാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.മറ്റ് സബ്സിഡികളും ഉടൻ നീക്കം ചെയ്യും.എന്നാൽ അധിക സാമ്പത്തികഭാരം കുറക്കുന്നതിന് കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ സ്വദേശി കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി സർക്കാർ നേരിട്ട് ധനസഹായം വിതരണം ചെയ്യുന്നതാണ്.സബ്സിഡി ഇനത്തിലുള്ള ധനസഹായം അർഹരായവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി ഡിസംബർ 21 മുതൽ വിതരണം ചെയ്തു തുടങ്ങും.
സൗദി കുടുംബങ്ങളുടെ വരുമാനം, സാമൂഹിക സ്ഥിതി, കുടുംബാംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ വിഭാഗത്തിനുമുള്ള സബ്സിഡി തുക നിർണയിക്കുക. അർഹരായവർക്കു മാത്രമായി സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിന് സിറ്റിസൺ അക്കൗണ്ട് എന്ന പേരിൽ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.