ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തെ ഇളക്കി മറിച്ച് ബിജെപിയുടെ മഹാസമ്പർക്കം. ഒറ്റ ദിവസം കൊണ്ട് മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ പി എസ് ശ്രീധരൻപിള്ളയ്ക്ക് പ്രവർത്തകർ വോട്ടഭ്യർത്ഥിച്ചു. പ്രാഥമികാംഗത്വമുള്ള സാധാരണ പ്രവർത്തകൻ മുതൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വരെയുള്ളവർ വോട്ടഭ്യർത്ഥിച്ചുള്ള ലഘുലേഖകകളുമായി വീടുകൾ കയറിയിറങ്ങി. ഇതിനായി ദേശീയ ജനാധിപത്യസഖ്യത്തിന്റെ പേരിൽ പ്രത്യേക ലഘുലേഖ തയ്യാറാക്കിയിരുന്നു.
രാവിലെ 10 ന് പ്രശസ്ത ശിൽപ്പി തട്ടാവിള രാജരത്നത്തിന്റെ ഭാര്യ ഉഷാ രാജരത്നത്തെയും കുടുംബത്തേയും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് മഹാസമ്പർക്കത്തിന് തുടക്കമായത്. അഡ്വ പി എസ് ശ്രീധരൻപിള്ളയും മറ്റ് സംസ്ഥാന നേതാക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് കുമ്മനംരാജശേഖരൻ മാന്നാർ പഞ്ചായത്തിലാണ് സമ്പർക്കത്തിൽ പങ്കെടുത്തത്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ഒ രാജഗോപാൽ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവർ നഗരസഭാ പരിധിയിലുള്ള വീടുകളിലും വി മുരളീധരൻ എം പി, സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ പി ശ്രീശൻമാസ്റ്റർ എന്നിവർ മുളക്കുഴ പഞ്ചായത്തിലും സമ്പർക്കത്തിന് നേതൃത്വം നൽകി.
സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ ആലാ പഞ്ചായത്തിലും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിലും മറ്റൊരു ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ചെന്നിത്തല പഞ്ചായത്തിലും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് വെൺമണിയിലും സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ ശിവരാജൻ ചെറിയനാട് പഞ്ചായത്തിലുമാണ് സമ്പർക്കത്തിൽ പങ്കെടുത്തത്.
വിവിധ മോർച്ചകളുടെ അദ്ധ്യക്ഷൻമാരായ അഡ്വ കെ പി പ്രകാശ് ബാബു, അഡ്വ പി സുധീർ, രേണു സുരേഷ്, പുഞ്ചക്കരി സുരേന്ദ്രൻ, സംസ്ഥാന നേതാക്കളായ പി എം വേലായുധൻ, അഡ്വ ജെ ആർ പത്മകുമാർ, അഡ്വ ജയസൂര്യൻ, പി രഘുനാഥ്, വി കെ സജീവൻ, സി ശിവൻകുട്ടി, സി കൃഷ്ണകുമാർ, എ കെ നസീർ, എം എസ് ശ്യാംകുമാർ, എം എസ് സമ്പൂർണ്ണ, ബി രാധാമണി, പ്രമീളാ സി നായിക്, രാജിപ്രസാദ് , ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ എന്നിവരും വിവിധ സംസ്ഥാന-ജില്ലാ നേതാക്കളും ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.