ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു. പ്രതികളെ വിട്ടയയ്ക്കണമെന്ന് ശുപാർശ ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശുപാർശ നൽകാനാണ് നീക്കം.
പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർക്ക് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രിം കോടതി നിർദ്ദേശം. 2016 ൽ തമിഴ്നാട് സർക്കാരെടുത്ത തീരുമാനത്തിനെതിരെ കേന്ദ്രം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
27 വർഷമായി ജയിലിൽക്കഴിയുന്ന ആറുപ്രതികളുടെ കാര്യത്തിലാണ് തീരുമാനമുണ്ടാവുക. ഇവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കുകയായിരുന്നു.