ന്യൂഡൽഹി: ഫ്രാങ്കോ മുളക്കലിനെ ജലന്ധർ രൂപതയുടെ സ്ഥാനങ്ങളിൽ നിന്ന് താൽക്കാലികമായി നീക്കി. മുംബൈ രൂപത സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. ചുമതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് കത്ത് നൽകിയികുന്നു.
ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്രാങ്കോയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. ഫ്രാങ്കോയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകനെ അന്വേഷണ സംഘം വിളിച്ച് വരുത്തി.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുളള കന്യാസ്ത്രീകളുടെ സമരം പതിമൂന്നാം ദിവസവും തുടരുന്നു. സമരത്തിന് പിന്തുണയുമായി നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.