ന്യൂഡൽഹി ; ഐ ഒ സി സമ്മേളനത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി പാകിസ്ഥാനെ കൊണ്ടുവരണ്ടായെന്ന തീരുമാനത്തിലുറച്ച് യു എ ഇ.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പാകിസ്ഥാന്റെ പിന്മാറ്റം.
അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം.സമ്മേളനത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. വിദേശകാര്യമന്ത്രിയെ പാകിസ്താൻ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഇക്കാര്യം വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്‌ലാമാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ ആവശ്യം യു.എ.ഇ. അംഗീകരിച്ചില്ല.
ജയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.ഭീകർക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കില്ലെന്നറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായിരുന്നില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു.















