ന്യൂഡൽഹി: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം എൻസിപി (ശരത്ചന്ദ്ര പവാർ വിഭാഗം) ദേശീയ വക്താവിനൊപ്പം. ദേശീയ വക്താവ് അനീഷ് ഗവാണ്ടെയുടെ വസതിയിലാണ് അഭിജീത് ദിപ്കെ എന്നാണ് റിപ്പോർട്ട്.
താൻ സ്വവർഗാനുരാഗിയാണ് എന്ന് അനീഷ് ഗവാണ്ടെ മുൻപ് വെളിപ്പെടുത്തിയിരുന്നു. രാഷ്‌ട്രീയത്തിലേക്ക് എത്തുന്നതിന് അനീഷ് ഗവാണ്ടെ എൽജിബിടിക്യുയുടെ സജീവ പ്രവർത്തകനായിരുന്നു. തനറെ വീട്ടിൽ കയറി ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം ഗവാണ്ടെയുടെ ആരോപിച്ചിരുന്നത്.
രാജ്യതലസ്ഥാനത്ത് കലാപത്തിനുള്ള ശ്രമാണെന്നും പ്രതിഷേധത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളും തീവ്ര ഇടത്-ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുമാണെന്ന് ആരോപണവും ശക്തമാണ്. രാജ്യവിരുദ്ധ സമരങ്ങളിൽ മുന്നിൽ നിൽക്കുന്ന സംഘടനകളുടെ പ്രതിനിധികളുടെ സജീവ സാന്നിധ്യവും ഇത് വ്യക്തമാക്കുന്നു. കൂടാതെ ജെഎൻയുവിലെ ചില സംഘടനയുടെ പ്രവർത്തകരും മലയാളികളും ഇക്കൂട്ടത്തിലുണ്ട്. പ്രതിഷേധത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും നടൻ പ്രകാശ് രാജും സി.പി.എം നേതാക്കളായ എം.എ. ബേബിയും ബൃന്ദാ കാരാട്ടും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലെ ഗൂഢാലോചന, ധനസഹായം, പ്രതിഷേധത്തിന്റെ ആസൂത്രണം എന്നിവയും അന്വേഷണ പരിധിയിലാണ്.















