സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും അടയാളമായി അബുദാബി മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രമൊരുങ്ങുമ്പോൾ ലക്ഷകണക്കിന് പ്രവാസികളുടെ സ്വപ്നവും പ്രാർത്ഥനയുമാണ് സഫലമാകുന്നത്.
വിശ്വാസികളുടെ വർഷങ്ങൾ നീണ്ട ആഗ്രഹമായിരുന്നു അബുദാബിലൊരു ക്ഷേത്രം. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രവാസികളുടെ സ്വപ്ന സാക്ഷൽക്കാരത്തിന് പിന്നിൽ . നരേന്ദ്ര മോദിയുടെ ആദ്യ യു.എ.ഇ സന്ദർശനത്തിലാണ് യു.എ.ഇ ഭരണാധികാരികൾ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ ഭരണാധികാരികളുമായുള്ള ഊഷ്മളമായ ബന്ധമാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. തന്റെ രണ്ടാമത്തെ യു.എ.ഇ സന്ദർശനത്തിൽ ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.
അബുദാബി ഗവൺമെന്റ് അനുവദിച്ച ഇരുപത്താറരയേക്കർ സ്ഥലത്ത് 55,000 ചതുരശ്ര മീറ്ററിലാണ് ക്ഷേത്ര സമുച്ചയം ഉയരുന്നത്.മൂവായിരത്തോളം വിദഗ്ധ തൊഴിലാളിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പൗരാണിക ക്ഷേത്ര മാതൃകയിലായിരിക്കും ഇത്.
ലൈബ്രറി, ഭക്ഷണശാലകൾ, സാംസ്കാരിക കായിക കേന്ദ്രങ്ങൾ, പൂന്തോട്ടം എന്നിവയ്‌ക്ക് പുറമെ പുണ്യ നദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുനരാവിഷ്കാരവും ക്ഷേത്രത്തോട് ചേർന്നുണ്ടാവും. 2020 ഓടെ നിർമ്മാണം പൂർത്തിയാവും