കൊറോണ വൈറസ് വ്യാപനം ഏഷ്യന്‍ രാജ്യങ്ങളിൽ വ്യാപകമാകാത്തതിന്റെ പിന്നില്‍ കാലാവസ്ഥയെന്ന നിഗമനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വിശകലനം. അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ട്രംപിന്റെ പ്രസ്താവന.
കൊറോണ വൈറസുകള്‍ വിവിധ അന്തരീക്ഷ ഊഷ്മാവുകളില്‍ വിവിധതരത്തിലാണ് പ്രതികരിക്കുന്നത്. ഉഷ്ണ മേഖലകളില്‍ അതിന്റെ വ്യാപനം കുറവാണ്. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിലും കൊറോണ വ്യാപനത്തിന്റെ തോത് കുറഞ്ഞ അളവിലാണുള്ളത്. കടുത്ത തണുപ്പുള്ള വരണ്ട പ്രദേശങ്ങളിലാണ് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നത്.’ ട്രംപ് വിശദമാക്കി.
ട്രംപിന്റെ വാദത്തെ ശരിവച്ചുകൊണ്ടുള്ള പ്രതികരണമാണ് ഹോംലാന്റ് സെക്യൂരിറ്റി മേധാവി ബില്‍ ബ്രയാന്‍ നടത്തിയിരിക്കുന്നത്. സൂര്യപ്രകാശം കൂടുതലുള്ളിടത്തും അന്തരീക്ഷ ഈര്‍പ്പം ഉള്ളിടത്തും വൈറസിന്റെ ശക്തികുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരികയാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നതോടെ വൈറസ് ഇല്ലാതാവുന്നു. കൂടാതെ ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ 30 സെക്കന്റിനുള്ളില്‍ വൈറസിനെ ഇല്ലാതാക്കുന്നു. ഇവയെല്ലാം ലോകത്തെ വിവിധ ഭാഗത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരമാണെന്നും ബില്‍ വ്യക്തമാക്കി.