വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളെ രക്ഷിച്ച മരുന്നിന് കൊറോണയുടെ രൂക്ഷത കുറയ്ക്കാനാകുമെന്ന് അമേരിക്ക. എബോളയെന്ന മഹാമാരിയെ പ്രതിരോധിച്ച റെംഡിസിവിര്‍ എന്ന മരുന്നാണ് അമേരിക്കയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ കൊറോണ ബാധിതരില്‍ രോഗലക്ഷണമുള്ളവര്‍ 15 ദിവസം എന്നതില്‍ നിന്നും 11 ദിവസത്തിനുള്ളില്‍ ഭേദപ്പെടുന്നതായുള്ള സൂചനയാണ് ലഭിക്കുന്നത്.
അമേരിക്കയിലെ പത്തുലക്ഷത്തിലേക്ക് എത്തിയിരിക്കുന്ന കൊറോണ ബാധിതരില്‍ മൂന്നിലൊന്ന് പേര്‍ക്കെങ്കിലും മരുന്ന് ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. എന്നാല്‍ കൊറോണയെ പൂര്‍ണ്ണമായും ചെറുക്കാനുള്ള ഒരു മാജിക് ബുള്ളറ്റായി റെംഡിസിവി റിനെ കാണാനാകില്ലെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്കുന്നു.
ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിക്കുകയും ലക്ഷക്കണക്കിന് പേരുടെ ജീവഹാനിക്ക് കാരണമാവുകയും ചെയ്ത സമയത്ത് വികസിപ്പിച്ച മരുന്നാണ് റെംഡിസിവിര്‍. വ്യക്തികളുടെ കോശങ്ങളിലെ വൈറസിന്റെ എൻസൈമിനെ ആക്രമിച്ച് നശിപ്പിച്ചാണ് റെംഡെസിവിര്‍ പ്രവര്‍ത്തിക്കുക. നിലവില്‍ 30 ശതമാനം രോഗികളില്‍ മരുന്ന് ഗുണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ മരുന്ന് ചൈന ഉപയോഗിച്ചതായും ഫലം കിട്ടിയതായും അമേരിക്ക കണ്ടെത്തിയിരുന്നു.