വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സമൂഹ്യ മാദ്ധ്യമമായ ട്വിറ്റര്‍ ഇടപെടുന്നതായി ട്രംപ്. പ്രചാരണത്തിലെ തന്റെ വാക്കുകള്‍ തെറ്റായി ട്വിറ്റര്‍ പ്രചരിപ്പിച്ചെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചിരിക്കുന്നത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിവിധ നേതാക്കളുടെ പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് തന്റെ പ്രസംഗവാചകങ്ങള് ട്വിറ്റര്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പ്ിക്കുന്നതെന്ന പരാതി ട്രംപ് നേരിട്ട് ഉന്നയിച്ചിരിക്കുന്നത്.
‘ ട്വിറ്റര്‍ 2020 തെരഞ്ഞെടുപ്പില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു. ബാലറ്റുപേപ്പറുകളുടെ പോസ്റ്റല്‍ സംവിധാനം വ്യാപകമായ തിരിമറിനടത്താനുദ്ദേശിച്ചുള്ളതാണെന്ന വാചകം തെറ്റാണ്. സിഎന്‍എന്‍ വസ്തുതാ പരിശോധനാവിഭാഗം തന്നെ അത് ഉറപ്പുവരുത്തിക്കഴിഞ്ഞു’ ട്രംപ് ആരോപണത്തിന്റെ ഭാഗമായി പറഞ്ഞു.വളരെ സ്വതന്ത്രമായി സംസാരിക്കുന്ന വിഷയത്തിനെ പോലും ട്വിറ്റര്‍ വളച്ചൊടിച്ചിരിക്കുന്നു. ഒരു പ്രസിഡന്റ് എന്ന നിലയില്‍ ഒരിക്കലും അത് അനുവദിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ട്വിറ്റർ പറഞ്ഞു. എല്ലാ ട്വീറ്റിനൊപ്പവും വസ്തുതാ പരിശോധന സൈറ്റിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിനെ കുറിച്ചുള്ള പരാമര്‍ശം കമ്പനി നിയമത്തിന് എതിരല്ല. മാത്രമല്ല ആ വാചകം പൊതുജനത്തെ വോട്ട് ചെയ്യുന്നതില്‍ നിന്നും യാതൊരു വിധത്തിലും അകറ്റുന്നുമില്ലെന്നും ട്വിറ്റര്‍ മറുപടി നല്‍കിക്കഴിഞ്ഞു.