ദുബായില്‍ ജൂൺ 14 മുതൽ 100 ശതമാനം ജീവനക്കാരെയും ഉൾപ്പെടുത്തി സർക്കാർ ഓഫീസുകൾ പൂർണ്ണ പ്രവർത്തന സജ്ജമാകും.അതേസമയം മെയ് 31 മുതൽ പകുതി ജീവനക്കാരുമായി സർക്കാർ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങും.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യമറിയിച്ചത്. ബുധനാഴ്ച മുതൽ 50 ശതമാനം ജീവനക്കാരുമായി ദുബായിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കടക്കം പ്രവര്‍ത്തിക്കാന്‍ സാമ്പത്തിക വകുപ്പ് അനുമതി നല്‍കിയിരുന്നു .എന്നാൽ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് മാത്രമേ പ്രവർത്തിയ്ക്കാൻ പാടുള്ളുവെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.ജനജീവിതം സാധാരണ നിലയിലായതോടെ വിവിധ റോഡുകളില്‍ മാസങ്ങള്‍ക്ക് ശേഷം ഗതാഗത കുരുക്കും റിപ്പോട്ട് ചെയ്തു.പൊതുഗതാഗതം പൂര്‍ണ്ണ തോതില്‍ സജ്ജമായി. ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. രാത്രി 11 മണി മുതല്‍ 6 മണിവരെ അണുനശീകരണ പ്രവര്‍ത്തനം തുടരുന്നുണ്ട്.ഈ സമയങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.