ന്യൂഡൽഹി : രാമമന്ത്രങ്ങൾ ഉരുവിട്ട് രാമരാജ്യമാകാൻ ഒരുങ്ങുകയാണ് ഭാരതം . ഈ മാസം അഞ്ചിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തുമ്പോൾ ഒരു ജനത വർഷങ്ങളായി കാത്തിരുന്ന സ്വപ്നമാണ് നടപ്പിലാകുന്നത് .
ആര്‍ട്ടിക്കിള്‍370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍തന്നെയാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജയും നടക്കുന്നത്. വീണ്ടും ഒരു ഓഗസ്റ്റ് അഞ്ച് കൂടി ചരിത്രമാക്കാനുള്ള തീരുമാനത്തിലാണ് മോദി സർക്കാർ .കേന്ദ്രസർക്കാരിന്റെ കരുത്തുറ്റ നീക്കമായാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ലോകം കാണുന്നത് .
ദിവസങ്ങൾക്ക് മുൻപ് തന്നെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ലക്ഷ്യമിട്ട് ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു . എന്നാൽ ഭൂമിപൂജ ചടങ്ങ് പഴുതുകളടച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് മോദി സർക്കാരിന്റെ നിർദേശം .
പാകിസ്താന് പട്ടാളത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് 20 മുതല്‍25 വരെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തിരിക്കുകയാണ്. 5 മുതല്‍6 വരെ ഭീകരര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെ കടന്നുകയറാനും പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം രൂപം കൊണ്ട റെസിസ്റ്റന്റ് ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഈ ദിവസം ആക്രമണങ്ങൾ നടത്താൻ ഐഎസ്ഐ ഉപയോഗിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കാനാണ് പാകിസ്താന്റെ നീക്കം. പാകിസ്താൻ സൈന്യത്തിന്റെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കും . മുൻപും അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം അനുവദിക്കില്ലെന്നും രാമക്ഷേത്രം നിർമ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഏതു അക്രമത്തിലൂടെയും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജയ്ഷെ മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇവയെല്ലാം മുൻ കൂട്ടി കണ്ട് അയോധ്യ, ജമ്മു കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങള്അതീവ ജാഗ്രതയിലാണ്. ഇവിടങ്ങളിൽ സുരക്ഷയും വര്‍ധിപ്പിച്ചു. ആക്രമണങ്ങൾ തടയാൻ സൈന്യവും , പൊലീസും , ഇന്റലിജൻസും തയ്യാറായി കഴിഞ്ഞു . സുരക്ഷാകവചങ്ങളാൽ നിറയുകയാണ് അയോദ്ധ്യ. ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് ഏതു സാഹചര്യവും നേരിടാൻ പൊലീസുണ്ട്. അയോദ്ധ്യ നിവാസികളും സഹകരിക്കുന്നുണ്ട് .
അയോദ്ധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉയരേണ്ടത് രാമക്ഷേത്രമാണെന്നും മസ്ജിദിന് പ്രസക്തിയിലെന്നുമാണ് അയോദ്ധ്യയിലെ മുസ്ലീം സമൂഹത്തിന്റെ അഭിപ്രായം .പാകിസ്താൻ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാം രാഷ്ട്രങ്ങളുടെ ഒരു താല്പര്യവും ഇന്ത്യയിൽ നടപ്പാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും അവർ പറയുന്നു .
മഹാരാജ് ഗഞ്ച്, സിദ്ധാർത്ഥനഗർ, ശ്രാവസ്തി, ബഹ്റൈച്ച് എന്നിവിടങ്ങളിൽ സേനയെ വിന്യസിച്ചു കഴിഞ്ഞതായി ഗോരഖ്പൂർ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ദാവ ഷെർപ പറഞ്ഞു. ക്ഷേത്ര ഭൂമിയുടെ 68 കിലോമീറ്റർ അകലെ മുതൽ സേനയുടെ നിരീക്ഷണത്തിലാണ് .വ്യക്തികളെയും വാഹനങ്ങളെയും അന്വേഷണമില്ലാതെ കർശന പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.