രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായി ഇന്ത്യയില്‍ നിന്നും അന്‍പത്തി ഒന്‍പത് ചൈനീസ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞമാസം നിരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാജ്യം നിരോധിച്ച ആപ്ലിക്കേഷനുകള്‍ ഒന്നും തന്നെ ഫോണുകളില്‍ ഉണ്ടാകില്ലെന്ന്
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഇന്ത്യന്‍ എംഡി മനുകുമാര്‍ ജെയിന്‍ അറിയിച്ചു. നിരോധിച്ച ക്ലീന്‍ മാസ്റ്റര്‍, എംഐയു ഐക്ലീന്‍ ആപ്ലിക്കേഷനും ഉപയോഗിക്കില്ലെന്ന് മനുകുമാര്‍ ജെയിന്‍ പറഞ്ഞു.
ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചെങ്കിലും ഫോട്ടോ എഡിറ്റര്‍, എയര്‍ബ്രഷ്, വീഡിയോ ടൂളുകളായ മെയ് തായ്, ക്യാമറ എഡിറ്റര്‍, എന്നീ ചൈനീസ ആപ്ലിക്കേഷനുകള്‍ ഷവോമിയുടെ ഫോണുകളില്‍ പ്രീസെറ്റ് ആപ്ലിക്കേഷനുകളായി ഉപയോഗിച്ചിരുന്നു. ആദ്യം നിരോധിച്ച അന്‍പത്തി ഒന്‍പത് ചൈനീസ് അപ്ലിക്കേഷനുകളുടെ ക്ലോണുകളായ നാല്‍പത്തിയേഴ് ആപ്ലിക്കേഷനുകള്‍ ആദ്യം തന്നെ നിരോധിച്ചിരുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിനു പുറത്ത് പ്രത്യേകമായും ചൈനീസ് സര്‍വറുകളിലേക്ക് പോകുന്നില്ലെന്നും മനുകുമാര്‍ പറഞ്ഞു.
ഇന്ത്യയിലെ ഷവോമിയുടെ റെഡ്മി ഫോണുകളില്‍ നിന്നുള്ള ഡാറ്റ മറ്റൊരാളില്‍ എത്തില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് എംഐയുഐ ഇത് കമ്പനിയുടെ ബിസിനസ് മോഡലിന്റെ ഒരു പ്രധാന ഭാഗമാണ്. അടുത്ത വാരത്തില്‍ എംഐയുഐ യുടെ പുതിയ പതിപ്പ് പുറത്തിറക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച എല്ലാ ആപ്ലിക്കേഷനുകളും സോഫ്‌റ്റ്വെയറുകളും സേവനങ്ങളും അതില്‍നിന്നും ഒഴിവാക്കുമെന്നും മനുകുമാര്‍ പറഞ്ഞു.
ആപ്ലിക്കേഷനുകളെക്കുറിച്ചും നിരോധനത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം കമ്പനി നിക്ഷിപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്നതും കൂടുതലായും സ്മാര്‍ട്ട്‌ഫോണ്‍ വിറ്റഴിക്കുന്നതുമായ നിര്‍മാതാക്കളാണ് ഷവോമി. ഷവോമിയുടെ റെഡ്മി ഫോണുകള്‍ കൂടുതലായി വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിൽ പെടുന്നു.
Comments