ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായി നൂതന പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . പ്രൊജക്ട് ടൈഗർ മാതൃകയിൽ പ്രൊജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതിയും, ഡോൾഫിനുകളുടെ സംരക്ഷണത്തിനായി പ്രൊജക്ട് ഡോൾഫിൻ എന്ന പദ്ധതിയുമാണ് പ്രഖ്യാപിച്ചത് . ആധുനിക സാങ്കേതിക വിദ്യയുടെ സഹായം ജീവജാലങ്ങളുടെ സംരക്ഷണത്തിന് സഹായകരമാകുന്ന വിധത്തിലുള്ള പദ്ധതികളാണിത് .
ഏഷ്യാറ്റിക് സിംഹത്തിന്റെ സംരക്ഷണവും പ്രോജക്ട് ലയണിൽ ഉൾപ്പെടുമെന്ന് മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി നൂതനവും, ലോകോത്തരവുമായ ഗവേഷണത്തിലൂടെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുവാനാണ് പുതിയ പദ്ധതി .
മുൻപ് ടർക്കി മുതൽ ഇന്ത്യ വരെ ഏഷ്യാറ്റിക് സിംഹം കാണപ്പെട്ടിരുന്നു. എന്നാൽ പകൽസമയത്തുള്ള ഇരതേടൽ ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി. 2010-ലെ കണക്കെടുപ്പ് പ്രകാരം ഗുജറാത്ത് സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 441 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ വർഗ്ഗത്തിലുള്ളത്.
ഏഷ്യാറ്റിക് സിംഹ സംരക്ഷണ പദ്ധതിയ്ക്ക് ആദ്യ മോദി സർക്കാർ 97.85 കോടി രൂപ അനുവദിച്ചിരുന്നു .രാജ്യത്തെ നദികളിലും സമുദ്രങ്ങളിലുമുള്ള ഡോൾഫിനുകളുടെ സംരക്ഷണമാണ് പ്രോജക്ട് ഡോൾഫിൻ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഡോൾഫിനുകളുടെ ജല ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കും . പ്രത്യേകിച്ചും ഡോൾഫിൻ വേട്ടയാടൽ വിരുദ്ധ പ്രവർത്തനങ്ങൾക്കായിരിക്കും മുൻ ഗണന നൽകുക
Comments